LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Monday, November 6, 2017

മാമാങ്കം


ആധുനിക മാമാങ്കം ✦✦✦✦✦✦✦✦✦✦✦✦✦✦✦ കേരളത്തിലെ ആദ്യകാല മഹോത്സവങ്ങളില്‍ ഒന്നായിരുന്നു പൌഷ മാസത്തിലെ പൂയത്തിലാരംഭിച്ച് മാഘമാസത്തിലെ മകത്തില്‍ അവസാനിക്കുന്ന 28 ദിവസത്തോളം നീണ്ട് നില്‍ക്കുന്ന മാമാങ്കം. 12 വര്‍ഷത്തില്‍ ഒരിക്കല്‍ (11 വര്‍ഷം 10 മാസം 15 ദിവസവും കഴിയുമ്പോള്‍) നിളാ നദിയുടെ തീരത്ത് തിരുനാവായയില്‍ ആയിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. 13 നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ കോഴിക്കോട് സാമൂതിരി തിരുമലശ്ശേരി നമ്പൂതിരിയുടെയും , കോഴിക്കോട് കോയയുടെയും, കല്പകശ്ശേരി തംബ്രാക്കളുടെയും മറ്റും സഹായത്തോടെ വള്ളുവക്കോനാതിരിയെ തോല്‍പ്പിച്ച് തിരുനാവായയെ തന്‍റെ രാജ്യത്തോട് ചേര്‍ത്തതോടെ മാമാങ്കത്തിന്റെ നിലപാട് നില്‍ക്കുവാനുള്ള അവകാശവും സാമൂതിരിക്ക് വന്നു ചേര്‍ന്നു. . മാമാങ്കം സാമൂതിരിയുടെ കീഴില്‍ വന്നതോടെ മാമാങ്കത്തിന് പല മാറ്റങ്ങളും സംഭവിച്ചു സാമൂതിരിയെ സംബന്ധിച്ച് മാമാങ്കം ഒരു മഹോത്സവം മാത്രമായിരുന്നില്ല കേരള ചക്രവര്‍ത്തിയുടെ പ്രഭാവവും പ്രൌഡിയും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരവസരം കൂടിയായിരുന്നു . വാകയൂരിലെ ആല്‍ത്തറയില്‍ നിലപാട് നില്‍ക്കുന്ന സാമൂതിരിയെ കേരളത്തിന്‍റെ മുഴുവന്‍ അധിപനായി കണക്കാക്കിയിരുന്നു. എന്നാല്‍ അഭിമാനിയായ വള്ളുവക്കോനാതിരി സാമൂതിരിയുടെ നിലപാട് നില്‍ക്കുന്നതിനുള്ള അവകാശത്തെ ചാവേറുകളെ അയച്ച് ചോദ്യം ചെയ്തതോടെ നിളയുടെ തീരം ചാവേറുകളുടെ ചോര കൊണ്ട് ചുവന്നു. സാമൂതിരിയുടെ കഥ കഴിച്ച് നിലപാടിനുള്ള അവകാശം വള്ളുവക്കോനാതിരിക്ക് നേടി കൊടുക്കുക എന്നുള്ളതായിരുന്നു ചാവേറുകളുടെ ലക്ഷ്യം. ഓരോ മാമാങ്ക കാലത്തും ചാവേറുകള്‍ മുറതെറ്റാതെ സാമൂതിരിയുടെ കഥ കഴിക്കുവാന്‍ വന്നു ചേര്‍ന്ന് കൊണ്ടിരുന്നു സാമൂതിരിയുടെ ചാവേറുകള്‍ അവരെ തിരിച്ചും പ്രതിരോധിച്ച് തുടങ്ങിയതോടെ മാമാങ്കത്തില്‍ അങ്കത്തിനും പ്രാധാന്യം വന്ന് ചേര്‍ന്നു. വള്ളുവക്കോനാതിരിയുടെ ചാവേറുകളില്‍ വീരഗാഥ രജിച്ചവരായിരുന്നു കണ്ടര്‍ മേനോനും പുത്രന്‍ ഇത്താപ്പുവും, ചന്ത്രത്തില്‍ പണിക്കരും മരുമകന്‍ ചന്തുണ്ണിയും. ചാവേറുകള്‍ എത്ര പരിശ്രമിച്ചിട്ടും ഒരു സാമൂതിരിയെയും വധിക്കാന്‍ സാധിച്ചിട്ടില്ല പക്ഷെ 1695ല്‍ ചന്ത്രത്തില്‍ ചന്തുണ്ണിയും, 1743ല്‍ മറ്റൊരു ചാവേറും നിലപാട് തറ വരെ എത്തിയെങ്കിലും അവരെ സാമൂതിരിയുടെ സംരക്ഷകര്‍ വെട്ടി വീഴ്ത്തി. ഏകദേശം 400 വര്‍ഷത്തോളം നില നിന്നിരുന്ന മാമാങ്കം അവസാനമായി കൊണ്ടാടിയത് 1755ല്‍ ആണ്. 1757ല്‍ മറ്റൊരു സംഭവവും അരങ്ങേറി ആദ്യമായി ഒരു ഇന്ത്യന്‍ ശക്തി സാമൂതിരിയെ അടിയറവ് പറയിപ്പിച്ചു സാമൂതിരിയുടെ ശല്യം സഹിക്കവയ്യാതെ പാലക്കാട് രാജാവ് സഹായം അഭ്യര്‍ഥിച്ചു വിളിച്ചു വരുത്തിയ ദിന്‍ഡിഗല്‍ ഗവര്‍ണര്‍ ഹൈദര്‍ നായിക്കിന്റെ പടനായകന്‍ മക്ദൂം അലിയുടെ മുന്നിലായിരുന്നു അത്. 1766ല്‍ അടുത്ത മാമാങ്കത്തിനുള്ള ഒരുക്കം നടക്കുന്നതിനിടയില്‍ ഹൈദര്‍ അലിയുടെയും, മദ്ധണ്ണയുടെയും കീഴിലുള്ള സൈന്യത്തിന് മുന്നില്‍ കോഴിക്കോട് സാമൂതിരി പൂര്‍ണ്ണമായും കീഴടങ്ങി അതോടെ മാമാങ്കവും എന്നെന്നേക്കുമായി അവസാനിച്ചു. 1755ലെ അവസാന മാമാങ്കത്തിന് 2നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ആധുനിക യുഗത്തില്‍ ഒരു മാമാങ്ക മഹോത്സവം കൂടി അരങ്ങേറിയിരുന്നു അത് 1999ലായിരുന്നു. വലിയ ഘോഷയാത്രയോടെ അകമ്പടിയോടെ എത്തിയ സാമൂതിരി ഏട്ടനുണ്ണി രാജ ( പി കെ ഏട്ടനുണ്ണി രാജ തിരുവന്നൂര്‍ കോവിലകം) വാകയൂരിലെ ആല്‍ത്തറയില്‍ നിലപാട് നിന്നു. വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ സാമൂതിരി ഏട്ടനുണ്ണിരാജയുടെ കഥകഴിക്കാന്‍ കുതിച്ചു ചാടി അവരെ സാമൂതിരിയുടെ ഭടന്മാര്‍ അരിഞ്ഞു തള്ളി എങ്കിലും നിളാ നദിയുടെ തീരം പഴയപോലെ ചോര കൊണ്ട് ചുവന്നില്ല എല്ലാം അഭ്യാസ പ്രകടനങ്ങള്‍ മാത്രമായിരുന്നു. 1999ലെ മലബാര്‍ ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു ഈ ദ്രശ്യാവിശ്കാരം അരങ്ങേറിയത്. *മാമാങ്കം* കേരളത്തിൽ അറിയപ്പെടുന്ന ചരിതകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)[1] നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു. ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. [2] ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു. ചരിത്ര ===== മാമാങ്കത്തിന്റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലർന്നു കിടക്കുന്നു. വിവിധ കാഴ്ചപ്പാടുകൾ ഒരു വാദം പെരുമാൾ ഭരണവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. കേരളം ഭരിച്ചിരുന്ന പെരുമാൾമാരുടെ ഭരണകാലാവധി പന്ത്രണ്ട് വർഷമായിരുന്നു. പന്ത്രണ്ട് വർഷത്തിനു ശേഷം തിരുനാവായ മണൽപ്പുറത്ത് നാട്ടുക്കൂട്ടങ്ങൾ സമ്മേളിച്ച് പുതിയ പെരുമാളിനെ തിരഞ്ഞെടുക്കും. ദിവസങ്ങൾ നീണ്ടുനിന്നിരിക്കാവുന്ന ഈ തിരഞ്ഞെടുപ്പുമഹാമഹത്തിന്റെ പരിസരത്തിലായിരിക്കാം മാമാങ്കാഘോഷങ്ങൾ വികസിച്ചുവന്നത്. ഈ സമ്മേളനം ഒരു വലിയ വാണിജ്യ ഉത്സവവുമായിരുന്നു. ഒരുപാട് ആഘോഷത്തോടെയും പൊലിപ്പോടെയും കൊണ്ടാടിയിരുന്ന മാമാങ്കത്തിന്ന് കേരളത്തിലെ ഇതര പ്രദേശങ്ങൾ, തമിഴ്‌നാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാത്രമല്ല പുറം‌രാജ്യങ്ങളിൽ നിന്നുപോലും കപ്പലുകളിലും വലിയ കെട്ടുവള്ളങ്ങളിലും പൊന്നാനി തുറമുഖം വഴി കച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്നു. വാണിജ്യ പ്രാധാന്യത്തോടൊപ്പം ഇത് നടത്തുവാനുള്ള അവകാശവും രാഷ്ട്രതന്ത്രപരമായി വളരെ വിലപ്പെട്ടതായി മാറി. ചേരസാമ്രാജ്യത്തിന്റെ ശൈഥില്യത്തോടെ അത് വള്ളുവക്കോനാതിരിയുടെ (വെള്ളാട്ടിരി)കയ്യിലെത്തി. പിന്നീട് സാമൂതിരി മാമാങ്കത്തിൽ നിലപാട് നിൽക്കാനുള്ള അവകാശം നേടാനായി വെള്ളാട്ടിരിയുമായി പല യുദ്ധങ്ങൾ നടത്തി അത് കൈക്കലാക്കി. അതിനുശേഷമുള്ള ആദ്യ മാമാങ്കം ക്രി.വ. 1101-ല് ആയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ആ വർഷമാണ് സാമൂതിരി വെള്ളാട്ടിരിയെ തോല്പിച്ചത്. വെള്ളാട്ടിരിയും സാമൂതിരിയുമായുള്ള ഈ അധികാരമത്സരത്തിന് പല്ലവ-ചാലൂക്യ കിടമത്സരങ്ങളുമായി അടുത്ത ബന്ധമുണ്ടാകാമെന്നും പറയുന്നു. മറ്റൊരു വാദം ബുദ്ധന്റെ ജനനത്തെ അനുസ്മരിച്ച് ഹീനയാന ബൗദ്ധർക്കിടയിലെ മുതിർന്ന സന്ന്യാസിമാരുടെ ഒരു ആഘോഷമായിരുന്നു മാമാങ്കം എന്നാണ്. മുപ്പതു ദിവസങ്ങൾ നീണ്ടു നിന്നിരുന്ന അന്നത്തെ മാമാങ്കത്തിൽ കേരളത്തിലെ പ്രധാന 18 സംഘങ്ങളുടെ പരമാധികാരികൾ പങ്കെടുത്തിരുന്നു. പാലിയിൽ തേര / തേരവാദിൻ എന്നും മലയാളത്തിൽ തേവർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. ശകവർഷത്തിലെ മാഘ മാസത്തിൽ; തുല്യ മലയാള മാസമായ മകരത്തിൽ നടത്തുന്ന ഉത്സവം എന്ന് അർത്ഥം വരുന്ന മാഘമകരങ്കം(മാഘ-മകര-അങ്കം) എന്ന വാക്കിന്റെ സംസ്കൃതവൽക്കരണം നിമിത്തം മാമാങ്കം/മഹാമഹം തുടങ്ങിയ ഉഭയാർത്ഥങ്ങൾ നൽകപ്പെട്ടു. പിൽക്കാലത്ത് ബുദ്ധ സന്ന്യാസിമാരെ പീഡിപ്പിച്ചപ്രത്യക്ഷമാക്കിക്കൊണ്ട് നടന്ന ബ്രാഹ്മണവൽക്കരണത്തിന്റെ ഫലമായി ക്ഷത്രിയരായി അവരോധിക്കപ്പെട്ട നാട്ടുരാജാക്കന്മാർക്ക് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള വൻ സൈനികഘോഷമായി ഇത് പരിവർത്തനം ചെയ്യപ്പെട്ടു. ക്രി.വ. ആദിശതകങ്ങളിൽ കേരളം ഭരിച്ചിരുന്ന രാജാക്കന്മാർ ബുദ്ധമതാനുയായികളായിരുന്നുവെന്നും അതുകൊണ്ട് അവർതുടങ്ങിവച്ച ഈ ആഘോഷം സ്വാഭാവികമായും ബുദ്ധമതത്തിനോട് ബന്ധപ്പെട്ടതു തന്നെയായിരിക്കണമെന്നും വാദമുണ്ട്. മാമാങ്കവും തൈപ്പൂയവുമായുള്ള പ്രത്യേകബന്ധം ശ്രദ്ധേയമാകുന്നത് അതുകൊണ്ടാണ്‌. മാമാങ്കം മാത്രമല്ല, തൈപ്പൂയവും തിരുനാവായിൽ മാമാങ്കം പോലെ ആഘോഷിച്ചിരുന്നു. ഇത് ഒരു വാർഷികച്ചടങ്ങ് ആയിരുന്നു. എന്നാൽ പന്ത്രണ്ട് വർഷങ്ങൾ കൂടുമ്പോൾ നടന്നിരുന്ന മാമാങ്കത്തൈപ്പൂയം കൂടുതൽ ശ്രേഷ്ഠവും അത്യാകർഷകവുമായിരുന്നു. മാമാങ്കത്തിനുള്ള മുഴുവൻ ചടങ്ങുകളും തൈപ്പൂയത്തിനുണ്ട്. മഹാകശ്യപനേയും ആയിരം ശിഷ്യന്മാരേയും ബുദ്ധമതത്തിലേക്ക് ചേർക്കാൻ ശ്രീബുദ്ധൻ തിരഞ്ഞെടുത്തത് പൂയം നക്ഷത്രമാണ്‌. ഇതേ കാരണത്താൽ തന്നെയാണ്‌ അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതും പൂയം നക്ഷത്രത്തിലായത്. മഹാകശ്യപന്റെ ബുദ്ധമതാനുചരണത്തെ ആഘോഷമാക്കിയ ബുദ്ധമതക്കാർ പുഷ്യനക്ഷത്രവും പൂർണ്ണിമയും ഒന്നു ചേരുന്ന ദിവസം ഉത്സവമായി ആഘോഷിച്ചുവരുന്നു. ഇത് മാമാങ്കം നടക്കുന്ന നാളിലാണ്‌ എന്നത് ശ്രദ്ധേയമാണ്‌. [2] രണ്ടാം ചേരസാമ്രാജ്യത്തിന്റെ ശൈഥില്യത്തിനു ശേഷം രാജ്യം ചെറിയ ചെറിയ നാടുവാഴികളുടെ കീഴിലായി. കുലശേഖര പെരുമാക്കന്മാരുടെ അനന്തരവന്മാരായ കൊച്ചി രാജ്യകുടുംബത്തിനാണ്‌ മാമാങ്കം നടത്തുവാനുള്ള അവകാശം ലഭിച്ചത്. അവരിലാണ്‌ കോയിലധികാരി എന്ന സ്ഥാനം നിക്ഷിപ്തമായത്. കുറച്ചുകാലം അവരുടെ സം‌രക്ഷണയിൽ മാമാങ്കം നടത്തുകയുണ്ടായി. എന്നാൽ കൊച്ചിക്ക് യുദ്ധങ്ങളും മറ്റും കാരണം സാമ്പത്തികമായി ക്ഷീണം അനുഭവപ്പെട്ടപ്പോൾ കരാറടിസ്ഥാനത്തിൽ അധികാരം വള്ളുവക്കോനാതിരിക്ക് കൈമാറി. കൊച്ചീ രാജാക്കന്മാർ അവരുടെ പരദേവതമാരെ പ്രതിഷ്ടിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തിൽ വച്ച് കിരീടം ധരിച്ചു വന്നാൽ നിലപാട് നിൽക്കാൻ മാമാങ്കത്തിലെ മണിത്തറ ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു ഉടമ്പടി. 1164 ൽ കൊച്ചിയിലെ ഗോദവർമ്മ രാജാവ് കിരീടം വച്ച് വന്നപ്പോൾ മാമാങ്കത്തിലെ നിലപാട് സ്ഥാനം ഒഴിഞ്ഞുകൊടുത്തതായും രേഖകൾ ഉണ്ട് എന്തായാലും, 13 ആം ശതകത്തിന്റെ അന്ത്യത്തോടെ‍ തിരുമലശ്ശേരി നമ്പൂതിരിയൂടേയും കോഴിക്കോട് കോയയുടേയും കല്പകഞ്ചേരി തമ്പ്രാക്കളുടേയും മറ്റും സഹായത്താൽ വള്ളുവക്കോനാതിരി (വെള്ളാട്ടിരി)യെ തോല്പിച്ച് മാമാങ്കം നടത്തുവാനുള്ള ദൃഢാവകാശം സാമൂതിരി സ്വന്തമാക്കിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഉടമ്പടി അപ്പോഴും പ്രാബല്യത്തിലിരുന്നതിനാൽ വന്നേരി പ്രദേശം സാമൂതിരി പിടിച്ചടക്കുകയും അത് ഒരിക്കലും കൈവിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. പന്ത്രണ്ടു വർഷം വീതം ആവർത്തിച്ചു നടന്നിരുന്ന പെരുമാൾ ഭരണത്തിൽ തിരുനാവാ മണൽപ്പുറത്തു കൂടാറുള്ള നാട്ടുക്കൂട്ടത്തിന്റെയും, ഭരണമാറ്റത്തിന്റെയും ആഘോഷമായിട്ടാകാം മാമാങ്കം ആരംഭിച്ചിട്ടുണ്ടാകുക എന്ന് വേലായുധൻ പണിക്കശ്ശേരി തന്നെ മറ്റൊരിടത്ത് സൂചിപ്പിക്കുന്നുമുണ്ട് ഭാരതത്തിൽ പലയിടങ്ങളിലും ഇപ്രകാരം 12 വർഷത്തിൽ ഒരിക്കൽ ആഘോഷങ്ങൾ(കുംഭാഭിഷേകവും പ്രയാഗയിലെ മഹാകുംഭമേളയും ഓർക്കുക) നടത്താറുണ്ടെന്നും, ബുദ്ധമതക്കാരുടെ മാർഗ്ഗോത്സവമായി ഇതിന് ബന്ധമുണ്ടാകാമെന്നുമാണ് കൃഷ്ണയ്യർ പറയുന്നത്.

No comments: