LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, March 21, 2019


സുഹൃത്തുക്കളെ ഈ കഥ ദയവായി ഒന്ന് വായിക്കണമേ. കഥയിൽ കാര്യം ഉണ്ടങ്കിൽ മറ്റുള്ളവർക്ക് ആയി ഷെയർ ചെയ്യുമല്ലോ. അമ്മ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ അന്ന് ഉണർന്നത്.. "എന്തൊരു ഉറക്കമാണ് എന്റെ മോനെ ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് കോളേജിൽ ഒന്നും പോകുന്നില്ലേ നീയ്?" അത് കേട്ട ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു പക്ഷെ എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ലാ.. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി,, പക്ഷെ പറ്റുന്നില്ലാ.. ഞാൻ പേടിച്ചു അമ്മെ അമ്മെ എന്ന് ഉറക്കെ വിളിച്ചു...... !!! എന്റെ അമ്മ അതൊന്നും കേൾക്കുന്നില്ലാ.. എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല അമ്മെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.. എന്റെ അമ്മ പക്ഷെ ഒന്നും കേൾക്കുന്നില്ല.. ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു.. ആരും കേൾക്കുന്നില്ലാ.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പുന്നാര അമ്മ എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ അമ്മ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ അമ്മയോട് പറയുന്നത് ഒന്നും അമ്മ കാണുന്നെ ഇല്ലാ.. പിന്നീട് എന്റെ അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ തട്ടി വിളിക്കാൻ തുടങ്ങി.. ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്റെ സഹോദരങ്ങളും അപ്പയും അയൽവാസികളും അടക്കം ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു . അവരോടായി അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ് "ഞാൻ എത്ര വിളിച്ചിട്ടും എന്റെ കൊച്ച് എണീക്കുന്നില്ല . എന്റെ പോന്നു മോൻ അനങ്ങുന്നില്ല" എന്നൊക്കെ. ഞാൻ ഉറക്കെ പറയാൻ എന്തൊക്കെയോ ശ്രമിച്ചു,, എന്റെ അമ്മെ കരയാതെ "എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന്. എന്നാൽ എന്റെ കൈലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല" എന്ന്.. പക്ഷെ എന്റെ സംസാരം അവരാരും കേള്ക്കുന്നു പോലുമില്ലാ.. എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്… അവർക്കിടയിൽ കിടന്നു എന്റെ അനിയനും അനിയത്തിയും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട് അത് പോലും അമ്മ കേള്ക്കുന്നില്ലാ.. അമ്മ വാവിട്ടു കരഞ്ഞു കരഞ്ഞു ബോധം മറഞ്ഞു ചരിഞ്ഞു വീഴുന്നു . എന്റെ അപ്പ ഒരു ഭ്രാന്തനെ പോലെ പൊട്ടി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു നീ ഈ കണ്ണ് തുറക്കെന്റെ മോനെ എന്ന് പറയുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു.. അവരിൽ ചിലര് അടുത്തുള്ളവരോട് ചോദിക്കുന്നത് ഞാൻ കേട്ടു, "എപ്പോഴാണ് മരിച്ചത്" എന്ന്!!!!!!!!.. അപ്പോൾ ഞെട്ടലോടെ ഞാനാ സത്യം അറിഞ്ഞു ഇനി ഒരിക്കലും എന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എനിക്ക് മടങ്ങാൻ സാധിക്കില്ലന്നു. എന്നെന്നേക്കുമായി ഞാൻ ഈ ലോകത്തു നിന്നും നിന്ന് ആകറ്റപ്പെട്ടിരിക്കുന്നു. അപ്പോൾ എന്നെ ആരോ വന്നു വെളുത്ത തുണി കൊണ്ട് മൂടി. ഞാനവരോട് സങ്കടം സഹിക്ക വയ്യാതെ ഉറക്കെ കരഞ്ഞു വിളിച്ചു പറഞ്ഞു “ എനിക്ക് പേടിയാകുന്നു എന്ന്” എന്നാൽ അത് ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല. എന്റെ കൂട്ടുകാര്, കുടുംബക്കാർ, നാട്ടുകാർ എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്റെ വീട്ടിലേക്കു വരാൻ തുടങ്ങി.. എന്റെ ഒരു അടുത്ത ബന്ധു ഉണ്ട്.. അവര്ക്ക് നടക്കാൻ പോലും പറ്റില്ലാ, അവരും വന്നു.. അവർക്ക് അസുഖമായി കിടപ്പിലായിരുന്നു, അവിടം വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് അമ്മ എന്നും പറയുമായിരുന്നു, ഞാൻ അങ്ങോട്ട് ഒന്ന് പോകണം എന്ന് എല്ലാ ദിവസവും വിചാരിച്ചതുമാണ്. പക്ഷെ എന്തൊക്കെയോ തിരക്കുകൾ കാരണം പോകാൻ സാധിച്ചതുമില്ലായിരുന്നു ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ വയ്യാത്ത ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.. എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു മാടക്കടയിലെ ഒരു ചേട്ടൻ. അദ്ദേഹം ഞാൻ ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്തത് പോലെ നടിച്ചിരുന്നു, അഷ്ട്ടിക്കു വകയില്ലാത്ത ഇത്തരക്കാരോട് മിണ്ടുന്നത് പോലും നാണക്കേടായി എനിക്കന്നു തോന്നിയിരുന്നു . അദ്ദേഹവും എന്നെ കാണാൻ വന്നു. സങ്കടത്തോടെ എന്നെ നോക്കുന്നു . അതുപോലെ എന്റെ ഒരു അയൽവാസി, അയാൾക്ക് കഴിഞ്ഞയാഴ്ച വാഹവാപകടത്തിൽ പെട്ട് പരിക്ക് പറ്റിയിരുന്നു എന്ന് അപ്പ പറയുന്നത് കേട്ടിരുന്നു .അങ്ങോട്ട് ഒന്ന് പോകാൻ എനിക്ക് സമയം ഇല്ലായിരുന്നു… അയാളും ഇന്ന് ഓഫീസിൽ പോലും പോകാതെ എന്റെ വീട്ടില് എന്റെ തൊട്ടരികിൽ കണ്ണ് തുടച്ചു നിൽക്കുകയാണ്... ഓരോരുത്തരെ ആയി ഞാൻ നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത് . മുറിയുടെ ഒരു മൂലയിൽ ഒറ്റയ്ക്ക് നിന്ന് കൊണ്ട് എന്റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു. എന്റെ ആത്മ സുഹൃത്തായിരുന്ന അവനോട് ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 2 കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി നടന്നതായിരുന്നു.. അവനും എന്നെ നോക്കി ഒത്തിരി സങ്കടത്തോടെ കരയുകയാണ്. എനിക്ക് അവനോടു ഒന്ന് സംസാരിക്കണം എന്ന് തോന്നി. ഞാൻ അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും കേള്ക്കുന്നില്ലാ.. അവസാനമായി അതാ വികാരിയച്ചൻ വന്നിരിക്കുന്നു. കഴിഞ്ഞ തിങ്കൾ ആഴ്ച അച്ചനെ വഴിയിൽ വെച്ച് കണ്ടിരുന്നു. അപ്പോൾ കുമ്പസാരിക്കാതെ, ഖുർബാന അർപ്പിക്കാതെ നടക്കരുതെന്നും എപ്പോളും ഒത്തിരി വിശുദ്ധിയോടെ ഒരുക്കത്തോടെ ജീവിക്കണമെന്നും അച്ചൻ സ്നേഹത്തോടെ ഉപദേശിച്ചതും പള്ളിയിലേക്ക് സ്നേഹ പൂർവ്വം വിളിച്ചതും ഞാനോർത്തു. എനിക്കിനിയും ജീവിതം ഉണ്ടല്ലോ. കുറച്ചു പ്രായമാകുമ്പോൾ മതി പള്ളിയും ഈശോയും എന്നായിരുന്നു എന്റെ പോളിസി. പാപിയായ എന്റെ ഈ പാപങ്ങൾ ഇനി മായിച്ചു കളയാൻ സാധിക്കില്ലല്ലോ എന്നോർത്തു തേങ്ങുമ്പോൾ അതാ മരിച്ച എന്നെ അതിയായി പേടിപ്പെടുത്തുന്ന ഒരു പാട്ടു കേൾക്കുന്നു. മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ കൂടെ പോരും നിൻ ജീവിത ചെയ്തികളും സൽ കൃത്യങ്ങൾ ചെയ്യുക അലസത കൂടാതെ ഇനി ഒരു അവസരം ലഭിച്ചാൽ ഞാൻ ഏറ്റവും വിശുദ്ധിയോടെ എന്റെ ഈശോയോട് ചേർന്ന് തന്നെ ജീവിച്ചുകൊള്ളാം എന്ന് പ്രാര്ഥിച്ചപ്പോൾ അതാ അടുത്ത ഈരടികൾ കേൾക്കുന്നു. മങ്ങിയൊരന്തി വെളിച്ചത്തിൽ ചെന്തീ പോലൊരു മാലാഖ വിണ്ണിൽ നിന്നെൻ മരണത്തിൻ സന്ദേശവുമായി വന്നരികിൽ കേട്ട് നടുങ്ങി മനമിളകി ഭീതി വലർന്നെൻ സ്വരമിടറി മിഴി നീർ തൂകി ഉണർത്തിച്ചു ഞാനൊരു നിമിഷം ഒരുങ്ങട്ടെ ദൂതൻ പ്രാർഥന കേട്ടില്ല സമയം തെല്ലും തന്നില്ല മൃതിയുടെ പിടിയിലമർന്നു ഞാൻ നാഥാ നീ താൻ അവലംബം . " പൂർണമായും കേൾക്കുവാൻ: Maranam Varum Oru Naal Orkkuka Marthya Nee: http://www.youtube.com/playlist?list=PLyGVIJeZKctPXl4rFWjMIYpa8vNCNhH5u പെട്ടെന്ന് എന്റെ തലക്ക് മുകളിലെ ഫാനിന്റെ കറക്കം നിന്നു. മുറി ആകെ ഇരുട്ടായി. ആരോപറയുന്നത് കേട്ടു.. കറണ്ട് പോയതാണ്,, ആരോ എമർജൻസി തെളിയിച്ചതും എന്റെ അമ്മ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു....! "യെന്തൊരു കിടപ്പാണ് ഇത്.. ഇന്ന് നീ കോളേജിൽ പോണില്ലേ.....?" ഞാൻ ചാടി എണീറ്റു. ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.. അതെ ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു.. അതെ..എല്ലാം...! എന്റെ വെപ്രാളം കണ്ടു അമ്മ ചോദ്യം ആവര്ത്തിച്ചു .. ഞാൻ പറഞ്ഞു..ഇല്ല..ഇന്ന് കോളേജിൽ പോകുന്നില്ല.. നമുക്ക് അമ്മ പറഞ്ഞവരെയും കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണം… വരുന്ന വഴിക്ക് എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലും പോകണം. പിന്നെ നമുക്ക് പള്ളിയിലും ഒന്ന് പോണം. കുമ്പസാരിക്കണം. ഓർക്കുക.. മരണം വിളിപ്പാടകലെ.. ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. ശത്രുതയും വെറുപ്പും എന്തിനാണ് ? ഇന്ന് ക്ഷമിക്കാൻ ഒരു പക്ഷെ കഴിഞ്ഞില്ലെങ്കിൽ പിന്നേ ഒരിക്കലും പറ്റിയില്ലന്നു വരാം . ഇന്ന് സ്നേഹിക്കാൻ പറ്റിയില്ലങ്കിൽ പിന്നേ ഒരു അവസരം ലഭിച്ചെന്നു വരില്ല. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ഒത്തിരി പ്രധാന്യത്തോടെ തന്നെ കാണുക. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, പള്ളിയിൽ പോയി പരിശുദ്ധ ഖുർബാനയിൽ പങ്കുകൊണ്ടു പരിശുദ്ധ ഖുർബനായിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുക. അങ്ങനെയായാൽ ഏതു നിമിഷമായാലും സംതൃപ്തിയും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട് സന്തോഷത്തോടെ വിട പറയാം... "മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ കൂടെ പോരും നിൻ ജീവിത ചെയ്തികളും സൽ കൃത്യങ്ങൾ ചെയ്യുക അലസത കൂടാതെ മങ്ങിയൊരന്തി വെളിച്ചത്തിൽ ചെന്തീ പോലൊരു മാലാഖ വിണ്ണിൽ നിന്നെൻ മരണത്തിൻ സന്ദേശവുമായി വന്നരികിൽ കേട്ട് നടുങ്ങി മനമിളകി ഭീതി വലർന്നെൻ സ്വരമിടറി മിഴി നീർ തൂകി ഉണർത്തിച്ചു ഞാനൊരു നിമിഷം ഒരുങ്ങട്ടെ ദൂതൻ പ്രാർഥന കേട്ടില്ല സമയം തെല്ലും തന്നില്ല മൃതിയുടെ പിടിയിലമർന്നു ഞാൻ നാഥാ നീ തൻ അവലംബം . " പൂർണമായും കേൾക്കുവാൻ: Maranam Varum Oru Naal Orkkuka Marthya Nee: http://www.youtube.com/playlist?list=PLyGVIJeZKctPXl4rFWjMIYpa8vNCNhH5u 80 വയസു വരെ ആയുസുണ്ടെങ്കിൽ പോലും 30000 ദിവസം മാത്രമുള്ള ഈ കുഞ്ഞു ജീവിതത്തിന്റെ അവസാനം എപ്പോൾ വേണമെങ്കിലും ആകാം . എല്ലാം ഉപേക്ഷിച്ചു പോകുന്ന ആ നിമിഷത്തിലെക്കാണു നാം ഓരോരുത്തരും നടന്നടുക്കുന്നത് എന്നത് മറക്കരുത് . അതിനാൽ സ്വാർഥത കൈവെടിഞ്ഞു സ്നേഹിക്കാം നമുക്ക് നിഷ്കളങ്കമായി . സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിധി ദിവസത്തിൽ നാം പരിശോധിക്കപ്പെടുക . ( CCC 1470) സമയത്തിന്റെ പരിസമാപ്തിയിൽ ദൈവ രാജ്യം അതിന്റെ പൂർണത പ്രാപിക്കും . അപ്പോൾ നീതിമാന്മാർ ശരീരത്തിലും ആത്മാവിലും മഹത്തീക്രിതമായി മിശിഹായോടു കൂടെ എന്നേക്കും ഭരിക്കും ; ഭൌതിക പ്രപഞ്ചം തന്നെ രൂപാന്തരീക്രിതം ആകും. അപ്പോൾ നിത്യ ജീവിതത്തിൽ ദൈവം (സ്നേഹം ) എല്ലാവർക്കും എല്ലാമാകും . ( 1 കോറി 15-28) ( CCC 1060) ( മനുഷ്യ നന്മ ആഗ്രഹിക്കുന്ന, സ്നേഹത്തെ ദൈവമായി കാണുന്ന സുഹൃത്തുക്കള് ദയവായി ഇതു ഷെയർ ചെയ്യുക. കാരണം മരണവുമായി ഉള്ള അടുപ്പം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.)

No comments: